Thursday, April 1, 2010

കണ്ണുതുറക്കാത്ത കമ്മ്യൂണിസ്റ്റ് ദൈവങ്ങല്‍

 വാര്‍ത്തയുടെ സമാന്തരമായി എത്രയെത്ര വേദനകളാണ് നേരിടേണ്ടിവരുന്നത്. ഇന്നലത്തെ ദുരന്ത സന്ദര്‍ഭത്തില്‍ ദുരന്തനല്‍കിയ ഞെട്ടലിനേക്കാളും, വിഷമത്തെക്കാളും തീഷ്ണമായ രണ്ട് അനുഭവങ്ങള്‍ പങ്കുവയ്ക്കാം.
1. ദുരന്ത നിവാരണത്തിനായി സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള ഫയര്‍ ഫോഴ്സിന്‍റെ പരിമിതകള്‍ പരിഹാസ്യവും പ്രതിഷേധാര്‍ഹവുമായിരുന്നു. കുറച്ച് പ്ലാസ്റ്റ് വടങ്ങളും,  തൊട്ടി കിണറ്റില്‍ പോയാല്‍ അതെടുക്കാന്‍ ഉപയോഗിക്കുന്ന പഴമക്കാര്‍ പറയുന്ന പാതാകളകരണ്ടി പോലെയുള്ള ഹൂക്കുകളും, രണ്ട് വെട്ടുകത്തിയും, മരം മുറിക്കുന്ന ഇലക്ടിക് വാളും ചേര്‍ന്നാല്‍ ഫയര്‍  ഫോഴ്സിന്‍റെ രക്ഷാ ഉപകരണങ്ങളുടെ പട്ടിക ശുഭം. അപകടത്തില്‍  പരിക്കേല്‍ക്കുന്ന വരെ ആശുപത്രിയിലെത്തിക്കാന്‍ ഒരു ആംബുലന്‍സോ, അവരെ കിടത്താന്‍ ഒരു സ്ട്രകച്ചറോ ഇല്ല. ഫയര്‍ എഞ്ചിനില്‍ പാഞ്ഞെത്തുന്ന    സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി സാഹസം കാണിക്കുന്ന കുറച്ച് ഉദ്യോസസ്ഥന്മാര്‍. അവര്‍ക്ക് നേരെയാണ് രക്ഷാ സാമഗ്രികള്‍ ഇല്ലാത്തതിന് നാട്ടുകാര്‍ കുതിരകയറുന്നത്. 
കോടികള്‍ മുടക്കി ആഡംബര കാറുകള്‍ വാങ്ങുകയും വീടുകള്‍ മോടിപിടിപ്പിക്കുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റ് ദൈവങ്ങള്‍ക്ക് പോലും മനുഷ്യന്‍റെ ജീവന്‍ രക്ഷിക്കാന്‍ അവശ്യം  വേണ്ട  ആധുനീക ഉപകരണങ്ങല്‍ വാങ്ങി നല്‍കാന്‍ മനസ്സുവരുന്നില്ല.  മഹാനായ മാര്‍ക്സേ ഇവറ്റകളുടെ തലയില്‍ എന്നാണ് മാനവചിന്ത ഉദിക്കുക. ഇവരുടെ ചങ്കുകളിലെന്നാണ് നന്മയുടെ നിലാവെളിച്ചം പകരുക...... 
2. ദുരന്ത സ്ഥലത്ത് ഓടിയെത്തിയവരില്‍ ഭൂരിഭാഗവും സര്‍ക്കാര്‍-സ്വകാര്യ മദ്യമുതലാളിമാര്‍ക്ക് വേണ്ടി അന്നന്നത്തെ അധ്വാനം ഫലം കാഴ്ച വെക്കുന്നവര്‍. കുടിയ ജനക്കൂട്ടത്തില്‍ മദ്യാപിക്കാത്തവരെ കണ്ടെത്താന്‍ പ്രയാസം. ഇത്തിര മദ്യം അകത്ത് കിടക്കുന്ന വരുടെ  എല്ലാം വികാരം ഉണര്‍ന്നു. വൈകിയെത്തിയവരും ഫയര്‍ഫോഴഅസുകാര്‍ വൈകിയെത്തിയെന്നാരൊപിച്ച് അപരെ കൈകാര്യം ചെയ്യണമെന്ന നിലപാടെടുത്തു. നടന്ന ദുരന്തത്തേക്കാള്‍ കൊടിയ ദുരന്തകാഴ്ചയായിരുന്നു ഈ മദ്യപകൂട്ടം. ഫയര്‍ഫോഴ്സിന് ആംബുലന്‍സും, ഓക്സിജന്‍ ഉപകരണങ്ങളും നല്‍കാന്‍ പണമില്ലാത്ത സര്‍ക്കാര്‍ മുക്കിന് മുക്കിന് മദ്യഷാപ്പുകള്‍ തുറക്കുന്ന തില്‍ കാണിക്കുന്ന ജനകീയത നമുക്കിനി മാര്‍ക്സിന്‍െയും ലെനിന്‍റെയും ക്രതികളില്‍ പരതി പരവശറാകാം.
 നമസ്കാരം വീണ്ടു കാണാം.

No comments: