Thursday, April 1, 2010

ഒരു വാര്‍ത്താ നഷ്ടത്തിന്‍റെ നൊന്പരം

സമയം  വിഢ്ഢി ദിനത്തിലേക്ക് സൂചി തിരിക്കുന്പോള്‍ നാട്ടില്‍ രണ്ട് യുവാക്കള്‍ കിണറ്റില്‍ വീണ് മരിക്കുന്നു. വാര്‍ത്താ ലേഖകനെ സംബന്ധിച്ച് ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയം. ചെറുമൂട്ടില്‍ രാത്രി 10 മണിയോടടുത്ത സമയത്ത് വീട്ടിലെത്തിയ യുവ എഞ്ചിനിയര്‍ വീട്ടിനുള്ളില്‍ ചൂട് കുടുതലായതിനാല്‍ മുറ്റത്തുള്ള കിണറിന്‍റെ ചുറ്റുമതിലില്‍ കയറിയിരുന്നു. അബദ്ധത്തില്‍ കാല്‍ വഴിതി കിണറ്റില്‍ വീണു.  വീട്ടുകാരുടെ നിലവിളി  കേട്ടെത്തിയ അയല്‍ക്കാരനായ യുവാവ് കിട്ടിയ കയര്‍കെട്ടി കിണറ്റിലിറങ്ങുന്നു.  കുറച്ച് താഴെ എത്തിയപ്പോഴേക്കും പ്രാണവായു കിട്ടാതെ പ്രയാസപ്പെടുന്നു. തിരകെ കയറാന്‍ വെപ്രാളപ്പെടുന്നതിനിടയില്‍ കയര്‍ പൊട്ടി കിണറ്റില്‍ വീഴുന്നു. സംഭവം അറിഞ്ഞ് പോലീസും, ഫയര്‍ ഫോഴ്സും സ്ഥലത്തെത്തിയെങ്കിലും രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ഉപകരണങ്ങളും ഓക്സിജന്‍ സിലിണ്ടര്‍ ഉള്‍പ്പെടെയുള്ള അത്യാവശ്യ സാധനങ്ങളുമില്ലാത്തതിനാല്‍ ദുരന്തസാക്ഷികളായി കാക്കിക്കാ നില്‍ക്കുന്നു. പിന്നീട് കടപ്പാക്കടയില്‍ നിന്ന് ഒക്സിജന്‍ സാമഗ്രികളുമായെത്തിയ ഫയര്‍ ഫോഴ്സ് കിണറ്റില് അകപ്പെട്ടവരെ പുറത്തെടുക്കാന്‍ നടത്തിയ ശ്രമത്തിനിടെ വലപൊട്ടിയത് ദുരന്തപ്രദേശത്ത് വന്ന് ചേര്‍ന്ന ജനക്കൂട്ടത്തെ ക്ഷുഭിതരാക്കി. ഫയര്‍ ഫോഴ്സുകാരില്‍ ഓരാളെ ജനം മര്‍ദ്ദിച്ചു. കിണറ്റില്‍ വീണ രണട് യുവാക്കളും മരിച്ചു. 
ഒരു സ്വ.ലേ.യുടെ സംങ്കടം ഇനി തുടങ്ങുന്നു. സംഭവം നടന്ന് അരമണിക്കൂര്‍ കഴിഞ്ഞപ്പേഴേക്കും സ്ഥലത്തുണ്ടായിരുന്ന ഓരു പോലീസ് സുഹൃത്തും  ജനപ്രതിനിധിയും വിവരം എന്നെ അറിയിച്ചു. ബൈക്കിന്‍റെ ഹെഡ് ലൈറ്റ് ഫൂസായത് മാറാന്‍ കഴിയാത്തതിനാല്‍  സംഭവസ്ഥലത്തേക്ക് കുതിക്കാന്‍ കഴിഞ്ഞില്ല. ഉടന്‍ തന്നെ സുഹൃത്തായ പത്രപ്രവര്‍ത്തകനെ ഫോണില്‍ വിളിച്ച് വിവരം പറഞ്ഞു. രാത്രിയായില്ലേ  എല്ലാവര്‍ക്കും  ഒന്നിച്ച് നാളെ കൊടുക്കാം എന്ന സമാധന വചനം.  ലൈറ്റില്ലാത്ത ബൈക്കും മരണം അറിഞ്ഞ് അലമുറയിടുന്ന  മരിച്ചവരുടെ പടവും വിവരങ്ങളും എടുക്കാനായി ബന്ധുക്കളെ സമീപിക്കുന്നതിലെ വിഷമവും ഓര്‍ത്തപ്പോള്‍ നാളെയാകട്ടെ എന്ന സാന്ത്വനത്തിന് മനസ്സ് പിന്‍തുണയേകി.  പക്ഷേ രാത്രി ഒരു മണിയോടെ പത്രപ്രവര്‍ത്തക സുഹൃത്ത് വിളിച്ചുണര്‍ത്തി. അദ്ദേഹത്തെ മുകളില്‍ നിന്ന് വിളിച്ചെന്നും അത്യാവശ്യം വിവരം കൊടുക്കുകയാണെന്നും പറഞ്ഞു. വൈകിയതിനാല്‍ എനിക്ക് കൊടുക്കാന്‍ കഴിയില്ലെന്ന് അറിഞ്ഞപ്പോള്‍ വിഷമം തോന്നി. എന്നാല്‍ അതിലേറെ വിഷമം ഇന്നത്തെ പത്രങ്ങല്‍ കണ്ടപ്പോഴാണ് ഉണ്ടായത്. മൂന്ന് പത്രങ്ങളിലും വാര്‍ത്ത ഒന്നാം പേജില്‍ വന്നിരിക്കുന്നു. 
ഒരു പത്രപ്രവര്‍ത്തകന് ഒരിക്കലും തോന്നരുതാത്തതാണ് ഇന്നലെ എനിക്ക് തോന്നിയ എങ്കില്‍ നാളെയാക്കാം എന്ന അലസത. ബൈക്കിന്‍റെ ലൈറ്റില്ലാത്തത് ആശ്വാസമാക്കരുതായിരുന്നു. നന്നായിവാര്‍ത്ത ചെയ്യാമായിരുന്നത് ഒരു നിമിഷനേരത്തെ മനസ്സിന്‍റെ മയക്കം തട്ടിമാറ്റിയത് മനസ്സില്‍ എന്നും വേദനിക്കുന്ന  ഒരു ഓര്‍മ്മപ്പെടുത്തലായി ശേഷിക്കും.

No comments: